Valapattanam Kathakal

Valapattanam Kathakal വളപട്ടണം ചരിത്രം വളപട്ടണം അതിന്റെ ചരിത്രം പറഞ്ഞു തുടങ്ങുകയാണ്. കാലം, ദേശം, അവസ്ഥ, നഷ്ടവിലാപങ്ങള്‍ , പാലായനം എല്ലാം ചരിത്രത്തിലൂടെ പുനര്‍ജനിക്കുകയാണ്

പ്രിയ ചങ്ങാതിമാരെ ഇന്നാണ് എന്റെ നോവല്‍ പ്രകാശനം ചെയ്യുന്നത്.രാവിലെ പത്ത് മണിക്ക് കൊഴികോട് പോകുന്നു .
16/05/2026

പ്രിയ ചങ്ങാതിമാരെ ഇന്നാണ് എന്റെ നോവല്‍ പ്രകാശനം ചെയ്യുന്നത്.രാവിലെ പത്ത് മണിക്ക് കൊഴികോട് പോകുന്നു .

പുഴയുമായി സംസാരിക്കുവാന്‍ കഴിയാതെ വീര്‍പ്പു മുട്ടുന്നു. സങ്കടം സഹിക്കാന്‍ കഴിയാതെ പുഴയിലേക്ക് ഇറങ്ങി അലിയാന്‍ തോന്നുന്നു...
15/05/2026

പുഴയുമായി സംസാരിക്കുവാന്‍ കഴിയാതെ വീര്‍പ്പു മുട്ടുന്നു. സങ്കടം സഹിക്കാന്‍ കഴിയാതെ പുഴയിലേക്ക് ഇറങ്ങി അലിയാന്‍ തോന്നുന്നു..ഒരു നേരം പുഴയുമായി ജീവിക്കണം.പുഴയില്‍ മരമായി മുളക്കണം.എന്നിട്ട് ഇലകള്‍ കൊണ്ട് പുഴയെ തലോടി മടിയില്‍ കിടത്തി ഉറക്കണം.ഉന്മാദം. പുഴയില്‍ അലിയും.എങ്കിലേ പ;ഉഴ അറിയാന്‍ കഴിയൂ പുഴ എന്നില്‍ മുളക്കണം.പുഴയായി ഞാനും ഒഴുകും.ഞാനും പുഴയും ഒന്നാകും.എന്നും പുഴ വേണം കൂട്ടിനു .

05/05/2026

എന്തോ അറീല്ല. സങ്കടം ഉണ്ട്.മനസ്സില്‍ സന്തോഷം ഉണ്ടാകുന്നില്ല.

പണ്ടത്തെ എല്ലാ ഏണിയുടെയും മുന്നിൽ തടിയൻകയർ തൂങ്ങികിടക്കുന്നത് കാണാം .കയർപിടിച്ചാണ് ഏണി കയറുകയും ഇറങ്ങുകയും ചെയ്യുക .മുതി...
03/05/2026

പണ്ടത്തെ എല്ലാ ഏണിയുടെയും മുന്നിൽ തടിയൻകയർ തൂങ്ങികിടക്കുന്നത് കാണാം .കയർപിടിച്ചാണ് ഏണി കയറുകയും ഇറങ്ങുകയും ചെയ്യുക .മുതിർന്നവർ കയർ പിടിക്കാതെ ഏണിയിലൂടെ ഓടികയറുകയും ഇറങ്ങുകയും ചെയ്യും.വയസ്സായവർ, ഓരോ ഏണി പടിയും ചവിട്ടികയറുമ്പോഴും ഇറങ്ങുമ്പോഴും വീണു പോകാതിരിക്കാൻ തടിയൻകയർ പിടിക്കും.
ചില തറവാട്ടിൽ വരാന്തയിലും അടുക്കളയിലും ഏണികൾ കാണാം. അടുക്കളയിലെ ഏണി സ്ത്രീകളും മുൻവശത്തെ ഏണി, പുരുഷന്മാരും ഉപയോഗിക്കുന്നു . ഏണികളെല്ലാം മരത്തിന്റേത് ആയിരിക്കും. ഏണിപടികൾ തേഞ്ഞു മിനുസമായിരിക്കും. മുകൾനില ഇല്ലാത്ത ചെറിയ വീടുകളിൽ അടുക്കള ഭാഗത്തു ഏണി ഉണ്ടാകും.
അതിലൂടെ മച്ചകത്തിൽ കയറുന്നു.. അവിടെ വിറക് സൂക്ഷിക്കുന്നതായി കാണാം. എല്ലാ ഏണിയുടെയും മുകൾഭാഗത്തു മൂടുന്ന ഇരുപാളികലുള്ള മരത്തിന്റെ വാതിൽ കാണാം. . ഇതിനെ മൂട്ടുവാതിൽ എന്നാണ് വളപട്ടണക്കാർ വിളിച്ചത്.
മൂടുന്ന വാതിൽ ആയതുകൊണ്ടാകാം ആ വിളി പേര് ഉണ്ടായത്. ഈ വാതിലിനു താഴെ നിന്നും മുകളിൽ നിന്നും പൂട്ടാൻ സാക്ഷ ഉണ്ടാകും.താഴെ നിന്നും ഏണി പല ഉയർത്തി തുറക്കും. ഒന്നാം പാളി തുറന്ന ശേഷം രണ്ടാം പാളി തുറക്കും.
മുകൾ ഭാഗത്തു നിന്നും മൂടിയ മരവാതിൽ തുറക്കാൻ നീണ്ട കയർ കൊളുത്തി വെക്കും. ഈ കയർ വലിച്ചാണ് മൂട്ടു വാതിൽ തുറക്കുക.
ഏണിയുടെ ഇരുഭാഗത്തും പിടികൾ അക്കാലത്ത് ഉണ്ടായിരുന്നില്ല. അക്കാലത്തെ ഒരിക്കലും സ്വീകരണ മുറിയിൽ ഏണി കാണാൻ കഴിയില്ല.
ചെറിയ കുട്ടികൾ ഏണിപടിയിൽ ഇരുന്നു ഊർന്ന് ഇറങ്ങുകയാണ് പതിവ് .
കനമുള്ള തറയുടെ മുകളിലാണ് ഏണി മുൻവശത്ത് സ്ഥാപിക്കുക. ഈ തറയെ മുസ്ലിങ്ങൾ കനാത്തറ എന്നു വിളിച്ചു.
കനമുള്ള തറ ആയതുകൊണ്ടാണ് കനാ തറ ആയത്. കനം എന്നത് ഉയരമാണ് അർത്ഥമാക്കുന്നത്.
ഈ കനാത്തറയിലാണ് ഭക്ഷണം വിളമ്പിയത്.കനാത്തറയിൽ ഇരുന്നാണ് അക്കാലത്ത് ഭക്ഷണം ഒന്നിച്ചിരുന്നു കഴിച്ചിരുന്നത്.Eyya Valapattanam

പുഴക്കും എനിക്കും ഒരേ സങ്കടമാണ്.ഒരേ ജീവിതമാണ്.ഒരേ മനസ്സാണ്.ഒരേ വിചാരമാണ്.ഒരേ മിടിപ്പാണ് ഒരേ പ്രണയമാണ്.ഒരു ജീവിതമാണ്.അതുക...
01/05/2026

പുഴക്കും എനിക്കും
ഒരേ സങ്കടമാണ്.
ഒരേ ജീവിതമാണ്.
ഒരേ മനസ്സാണ്.
ഒരേ വിചാരമാണ്.
ഒരേ മിടിപ്പാണ്
ഒരേ പ്രണയമാണ്.
ഒരു ജീവിതമാണ്.
അതുകൊണ്ടാണ് സങ്കടം വരുമ്പോള്‍ പുഴയുടെ അടുക്കല്‍ പോകുന്നതും സംസാരിക്കുന്നതും.
പുഴയോരത്ത് ഒരു കുടില്‍ കെട്ടി പുഴയെ നോക്കി ജീവിക്കാന്‍ ഇനി ഈ ജന്മത്തില്‍ കഴിയില്ല.

മൊയ്തു മായിച്ചാൻകുന്ന് എന്ന മലയാളത്തിലെ പ്രശസ്ത കവി വളപട്ടണക്കാരനാണ് മലയാള സാഹിത്യത്തിലെ .കവിതാ മേഖലയിൽ തന്റെതായ സ്ഥാനം ...
01/05/2026

മൊയ്തു മായിച്ചാൻകുന്ന് എന്ന മലയാളത്തിലെ പ്രശസ്ത കവി വളപട്ടണക്കാരനാണ് മലയാള സാഹിത്യത്തിലെ .കവിതാ മേഖലയിൽ തന്റെതായ സ്ഥാനം മൊയ്തു മായിച്ചാൻ കുന്നിന് ഉണ്ട്.
വളപട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മായിച്ചാൻ കുന്ന് എന്ന സ്ഥലത്താണ് മൊയ്തുവിന്റെ വാസം. അതുകൊണ്ടാണ് മൊയ്തു മായിച്ചാൻ കുന്ന് ആയത്.
എന്റെ വീടിന്റെ തൊട്ടരികിലാണ് മായിച്ചാൻ കുന്ന് സ്ഥിതി ചെയ്യുന്നത്.ഞങ്ങളുടെ കുട്ടിക്കാലത്ത് മായിച്ചാൻ കുന്നിലേക്ക്‌ നടന്നു പോകുമായിരുന്നു. അവിടെ മൊയ്തുവിന്റെ ഉപ്പാക്ക് അനാദി കട ഉണ്ടായിരുന്നു. മായിച്ചാൻകുന്നു അന്ന് കാട് പിടിച്ച സ്ഥലമായിരുന്നു.
പുറുത്തിക്ക മാങ്ങ എന്നു വളപട്ടണക്കാർ വിളിക്കുന്ന പറങ്കി മാങ്ങ മായിച്ചാൻ കുന്നിൽ നിറയെ ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷന്റെ പിറകിലാണ് മായിച്ചാൻ കുന്ന് സ്ഥിതി ചെയ്യുന്നത്. മായിച്ചാൻകുന്നിന്റെ അരികിലൂടെ ഒരു തോട് അന്ന് ഉണ്ടായിരുന്നു.
ആ തോടിൽ ഇറങ്ങി മീനിനെ പിടിച്ചിരുന്നു. മൊയ്തുവിന്റെ ഉപ്പയുടെ പീടികയുടെ താഴെ ഇറങ്ങിയാൽ അനേകം തടിയൻ മാവുകൾ തണൽ വിരിച്ചിരുന്നു.
മാവുകളിൽ നിറയെ മാങ്ങ ഉണ്ടായിരുന്നു.മാങ്ങ എറിഞ്ഞു വീഴ്ത്തും . മൊയ്തുവിന്റെ ഉപ്പയുടെ പീടികയിലെ ഉപ്പ് പെട്ടിയിൽ നിന്നും ഉപ്പ് എടുക്കും.അന്ന് എല്ലാ അനാദി പീടികയുടെ മുന്നിലും ഉപ്പു പെട്ടി ഉണ്ടായിരുന്നു. ഉപ്പു തൂക്കി കൊടുക്കുകയാണ് പതിവ്.
പൊടിയുപ്പ് അന്ന് ഉണ്ടായിരുന്നില്ല.അതുപോലെ ഉപ്പ് പാക്കറ്റില്‍ ഉണ്ടായിരുന്നില്ല.ചാക്കിലാണ് ഉപ്പ് വന്നിരുന്നത്. അന്നും ഉപ്പിനു വലിയ വില ഒന്നും ഇല്ലായിരുന്നു.പാക്കറ്റില്‍ വന്നപ്പോഴാണ് ഉപ്പിനു വില കൂടിയത്.
ഉപ്പും കൂട്ടി മാങ്ങ തിന്നുന്നതിന്റെ രസം വേറെയാണ്. നിങ്ങളുടെ വായിൽ രസം നിറഞ്ഞില്ലേ.
ഇങ്ങനെയുള്ള ഗ്രാമ്യ ഭംഗിയിൽ നിന്നാണ് മൊയ്തു മായിച്ചാൻകുന്ന് എന്ന കേരളത്തിലെ അറിയപ്പെടുന്ന കവി ഉണ്ടായത്.
വളപട്ടണം കഥാകാരന്മാരുടെയും കഥാകാരികളുടെയും നാടാണ് എങ്കിലും ഈ നാട്ടിൽ ആദ്യത്തെ കവി മൊയ്തു മായിചാന്‍ കുന്ന് ആണ്. അന്നും ഇന്നും തുടരെ തുടരെ മൊയ്തു കവിത മാത്രം എഴുതി.കീശ,, സംശയം എന്നീ രണ്ടു കവിത സമാഹാരമാണ് മൊയ്തുവിന്റെ പബ്ലിഷ് ചെയ്തത്.Eyya Valapattanam

പച്ചയിലയില്‍ നിറയുന്ന സന്തോഷ നിമിഷം.
26/04/2026

പച്ചയിലയില്‍ നിറയുന്ന സന്തോഷ നിമിഷം.

ചുട്ടുപൊള്ളുന്ന വേനലില്‍ ഇളനീര്‍ അമൃതായി മാറുന്നു
19/04/2026

ചുട്ടുപൊള്ളുന്ന വേനലില്‍ ഇളനീര്‍ അമൃതായി മാറുന്നു

അങ്ങനെ  പോസ്റ്റോഫീസ് നടന്നു നടന്നു വളപട്ടണത്ത് നിന്നും ചിറക്കലിൽ എത്തിയ കാര്യം നമ്മുടെ നാട്ടുകാർ അറിഞ്ഞിട്ടുണ്ടാകില്ല.ആദ...
19/04/2026

അങ്ങനെ പോസ്റ്റോഫീസ് നടന്നു നടന്നു വളപട്ടണത്ത് നിന്നും ചിറക്കലിൽ എത്തിയ കാര്യം നമ്മുടെ നാട്ടുകാർ അറിഞ്ഞിട്ടുണ്ടാകില്ല.ആദ്യകാല പോസ്റ്റോഫീസ് പെട്രോൾപമ്പിന്റെ പിറകിൽ ആയിരുന്നു.
ആ ഓഫീസിൽ നിന്നും കത്തിന്റെ മുകളിൽ സീൽ അടിക്കുന്ന ഒച്ച കേൾക്കുമായിരുന്നു.എന്റെ കുട്ടിക്കാലത്ത് പോസ്റ്റാഫീസിന്റെ മരത്തിന്റെ വേലി മറി കടന്നു മാവിന്റെ കീഴിലെ മാങ്ങ എറിഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം പോസ്റ്റാഫീസ് മറി കടക്കുമ്പോൾ പോസ്റ്റൊഫീസ്സർ എന്നെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുമെന്ന് പറഞ്ഞു പേടിപ്പിച്ചിരുന്നു. ഞാൻ കരഞ്ഞുകൊണ്ട് എന്നെ വിടണേ എന്നു പറഞ്ഞതും ഓർമയുണ്ട്.
ആ പോസ്‌റ്റോഫീസ്സിന്റെ തൊട്ടരികിലുള്ള വീട്ടിലെ വരാന്തയിൽ മോരുവെള്ളം സൗജന്യമായി കുടിക്കാൻ വെക്കാറുണ്ട്.
ഏറെകാലം ആ കെട്ടിടത്തിൽ താമസിച്ച പോസ്റ്റോഫീസ് ഒരു ദിവസം പെട്രോൾ പമ്പിന്റെ മുന്നിലുള്ള കെട്ടിടത്തിന്റെ മുകളിൽ താമസമാക്കി.
ഏറെ കാലം പോസ്റ്റ്‌ ഓഫീസ് അവിടെ നിലകൊണ്ടു. തുടർന്നു വീണ്ടും പോസ്റ്റോഫീസ് നടന്നു വളപട്ടണം പോലീസ് സ്റ്റേഷന്റെ പിറകിലെ കെട്ടിടത്തിന്റെ മുകളിൽ താമസമാക്കി
മനുഷ്യന്മാരെ കൊന്നും അടിച്ചും പീഡിപ്പിച്ചു രസിച്ച എസ് ഐ കുട്ടി കൃഷ്ണമേനോന്റെ ശവകുടിരത്തിന്റെ അരികിലൂടെയാണ് ആ പോസ്റ്റാഫീസ്സിലേക്ക് പോകേണ്ടത്.അങ്ങനെയുള്ള കുട്ടികൃഷ്ണമേനോൻ എസ് ഐ യെ നാട്ടുകാർ കല്ലെടുത്തെറിഞ്ഞു കൊന്നത് മറ്റൊരു ചരിത്രം.തുടർന്നു വീണ്ടും പോസ്റ്റാഫീസ് കുന്ന് കയറി തൊട്ടടുത്ത പഞ്ചായത്തായ ചിറക്കൽ ദേശത്തിലെ മന്നയിലെ കെട്ടിടത്തിന്റെ മുകളിൽ ഇരുപ്പ് തുടങ്ങി.
ഇപ്പോൾ പോസ്റ്റാഫീസിൽ മലയാളം വായിക്കാൻ അറിയാത്ത ഹിന്ദിക്കാരാണ് ജോലി ചെയ്യുന്നത്. ഇനി അവിടെ നിന്നും ചാലാട് സംഭവിച്ചത് പോലെ പോസ്റ്റാഫീസ് അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ല. Eyya Valapattanam

വളപട്ടണത്തെ കോമളം ഹോട്ടലില്‍ നിന്നാണ് ഞാന്‍ ആദ്യമായി മസാലദോശയുടെ രുചി അറിയുന്നത്.പ്രീഡിഗ്രിക്ക് സര്‍ സയ്യദ് കോളേജില്‍ പോ...
10/04/2026

വളപട്ടണത്തെ കോമളം ഹോട്ടലില്‍ നിന്നാണ് ഞാന്‍ ആദ്യമായി മസാലദോശയുടെ രുചി അറിയുന്നത്.പ്രീഡിഗ്രിക്ക് സര്‍ സയ്യദ് കോളേജില്‍ പോകാന്‍ പൊന്നിക്ക എന്ന് വിളിക്കുന്ന ജലീല്‍ കാരണവര്‍ ഒരാഴ്ചക്ക് കോളേജില്‍ പോകാനുള്ള യാത്ര പണം ഞായറാഴ്ച തരുമായിരുന്നു.തളിപറമ്പ ബസ്സ് ഇറങ്ങി അരമണിക്കൂര്‍ കോളേജിലേക്ക് നടന്നാല്‍ ആഴ്ചക്ക് ഒരു ദിവസം മസാലദോശ കഴിക്കാനുള്ള പൈസ കിട്ടും.അങ്ങനെ സ്വരൂപിക്കുന്ന പൈസ കൊണ്ടാണ് കോമളം ഹോട്ടലില്‍ നിന്നും മസാലദോശ കഴിക്കുക. മസാലദോശയുടെ കാശുമായി കോമളം ലക്ഷ്യമായി വൈകുന്നേരം വേഗതയോടെ നടക്കുമ്പോള്‍ മറ്റൊന്നും കാണില്ല .കേള്‍ക്കില്ല.മസാലദോശ തിന്നുന്നതിന്റെ കൊതി അത്രയ്ക്ക് വലുതാണ്‌.വളപട്ടണം അങ്ങാടിയിലെ മറ്റു ഹോട്ടലില്‍ കയറി ചായയും കടിയും കഴിക്കുന്ന പതിവ് എനിക്കില്ലായിരുന്നു.കോളേജില്‍ പോകുന്ന സമയത്താണ് ഹോട്ടലില്‍ കയറാന്‍ തുടങ്ങിയത്.കോമളം ഹോട്ടലിന്റെ മുതലാളിയുടെ പേര് ഓര്‍മയില്ല.തടിച്ചു വെളുത്ത ഒരാള്‍ ആയിരുന്നു. എല്ലാവരോടും ചിരിച്ചു വര്‍ത്തമാനം പറയുമായിരുന്ന നാടറിയുന്ന മുതലാളിയായിരുന്നു..കോമളം ഹോട്ടലിന്റെ കുറച്ചു അപ്പുറത്താണ് ജയഭാരതി ഹോട്ടല്‍.രണ്ടു ഹോട്ടലുകളിലും എന്നും തിരക്കായിരിക്കും .ഈ ഹോട്ടലുകളില്‍ വെജിറ്റബിള്‍ ഭക്ഷണം ആയിരുന്നു നല്‍കിയിരുന്നത്.വളപട്ടണം പുതിയ പാലം വരുന്നതിനു മുന്‍പ് വളപട്ടണം റയില്‍വേ പാലത്തിലൂടെ പാപ്പിനിശ്ശേരി ഭാഗത്തേക്ക് വാഹനങ്ങള്‍ ഓടിയിരുന്നത്.അക്കാലത്ത് വളപട്ടണം അങ്ങാടി സജീവമായിരുന്നു.പറശിനികടവിലെ മുത്തപ്പനെ കാണാന്‍ പോകുന്നവര്‍ ജയഭാരതി ഹോട്ടലിന്റെ മുന്നിലാണ് ബസ്സ് ഇറങ്ങുക.എന്നിട്ട് വളപട്ടണം ജെട്ടിയില്‍ കയറി ബോട്ടില്‍ പോകും.അപ്പോള്‍ വരുന്ന യാത്രക്കാര്‍ക്ക് ജയഭാരതിയും കോമളവും ഭക്ഷണം കഴിക്കാന്‍ സഹായകമാകുന്നു.വളപട്ടണം ഹോട്ടലില്‍ ബാക്കിയുള്ളതൊക്കെ മാംസാഹാര ഹോട്ടല്‍ ആയിരുന്നു.Eyya Valapattanam

Address

Eyya Valapattanam. 9995597185 Iyyavalapattanam@gmail. Com
Kannur
670011

Telephone

+919995597185

Website

Alerts

Be the first to know and let us send you an email when Valapattanam Kathakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Museum

Send a message to Valapattanam Kathakal:

Share

Category